കണ്ണൂര്‍: അയ്യങ്കുന്ന് പഞ്ചായത്തിലെ പാലത്തുംകടവില്‍ ഭീതിപരത്തിയ കടുവ കൂട്ടിലായി. വെള്ളിയാഴ്ച രാത്രിയോടെ വനപാലകര്‍ സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്.
പത്ത് വയസ് തോന്നിക്കുന്ന കടുവയെ വയനാട്ടിലേക്കു കൊണ്ടുപോയി. പാലത്തുംകടവിലെ പുല്ലാട്ടുകുന്നേല്‍ രൂപേഷ് രാഘവന്റെ നാലു പശുക്കളെ കടുവ ആക്രമിച്ചു കൊന്നിരുന്നു.
കൂട്ടിൽ തളം കെട്ടിക്കിടന്ന രക്തത്തില്‍ കടുവയുടെ കാല്‍പ്പാദം പതിഞ്ഞിരുന്നു. പ്രദേശത്തെ പശുക്കളെ കൊന്ന കടുവയാണ് കൂട്ടിലായതെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു.